Tuesday, June 25, 2013

First Trip to a new country




















When we travel first time
All alone to a new country
Many worries will land
Along with you at the airport.
 

Somebody at the Immigration
Will be scanning our eyes
using the camera lenses
to take an image of our worries,
The colors Of our dreams
From our thumb impressions...
The dates of our solitude
Will be stamped on passport.
 

San Francisco, when did I land
Into your colorful dreams
Like a silent computer robot
By loaning my village memories.
-----

Saturday, June 15, 2013

Malyalam-poem-what-plants-teach-us (ചെടികൾ പഠിപ്പിക്കുന്നത്)














സ്നേഹം ഒരു ചെടിയാണ്‌
ക്ഷമ വെളുത്തൊരു പൂവ്...
കൊഴിയുമിലകളിലൂടെയാവണം
വേദനകൾ മറക്കേണ്ടത്...

ദ്രോഹിച്ചവരെ മറക്കരുത്...
മണ്ണിൽ വീണില ഞരമ്പുകൾ
ഹരിതമായ് പുനർജ്ജനിക്കുമ്പോൾ
തണലായ് അവരോട് പൊറുക്കുക...

-----

കടപ്പാട് : ഫാദർ ജേക്കബ് മഞ്ഞളി

Malyalam-poem-thunder-ഇടിമുഴക്കങ്ങളെക്കുറിച്ച്...

വെളിച്ചെണ്ണയുമുപ്പും
കുഴച്ച ചോറത്താഴം
കഴിഞ്ഞൊരിടവരാത്രിയിൽ
കിഴക്കെപുഴക്കക്കരെ
നിന്നൊരു ഭൂതം പോലെ
ഇടിവെട്ടിൻ മുരൾച്ചകൾ
വീടിന്നടുത്തടുത്തേ-
ക്കിടിവാൾചുഴറ്റിയെത്തവേ
അച്ഛൻ പറഞ്ഞതോർക്കുന്നു
“മിന്നലുമിടിയുമൊന്നിച്ചായാൽ
തൊട്ടടുത്താണവ സൂക്ഷിക്കുക”

ഇടവച്ചോർച്ച രാത്രികൾ...
പച്ചോലക്കീറുകൾ കൊണ്ട്
ജീവിതച്ചോർച്ചകളടക്കാൻ
പാടുപെടുമെന്നച്ഛൻ...

ഇടിമുഴക്കപ്പേടിയിൽ
കാതുപൊത്തും പെങ്ങൾ.
ബാർബര പുണ്യാളത്തിയോട്
പ്രാർത്ഥിക്കണമെന്നു ചൊല്ലി
തോരാമഴക്കഥകളായ്
പെയ്യുമെന്നമ്മ വ്യാകുലങ്ങൾ.

കൊച്ചിയിലോ, ദില്ലിയിലോ
കാലിഫോർണിയായിലോ
എവിടെയായിരുന്നാലും
ഇടിമുഴക്കം ദൈവത്തിന്റെ
തേരൊച്ച പോലെയാണ്‌...
ദൂരെയെങ്ങോ നിന്നും വന്നു..
വീടിന്റെ മുകളിലൂടെ
എതിർദൂരങ്ങളിലേക്ക് പോകുന്നവ.
എന്തിനാണവയെൻ
മുന്നിലെത്തുമ്പോൾ
ഒച്ചകൂട്ടിയാർത്തിരമ്പുന്നത്...?

ഇടിമുഴക്കത്തിന്റെ
ആകാശയാത്രകൾ
നോക്കി നിന്നിട്ടില്ലെങ്കിൽ
മാനം കറുക്കുമടുത്ത സന്ധ്യയിൽ
തെല്ലുനേരമാത്തേർവാഴ്ചതൻ
നാനാർത്ഥങ്ങൾ കണ്ടിരിക്കുക...
മേഘത്തേരേറിപ്പറക്കും
പിതൃക്കളുടെ രോദനങ്ങൾ
ഇടിമുഴക്കത്തിലൂടെ നിൻ
മുന്നിൽ വീണുടയുന്നുണ്ടാകും.
പ്രണയം വറ്റിയവരുടെ
ചുംബനങ്ങളാലിപ്പഴങ്ങളായ്
പെയ്തു വീഴുന്നുണ്ടാകും...
--

Malayalam-poem-seasons-ഋതുഭേദങ്ങൾ

നമ്മുടെയെല്ലാം ജീവിതങ്ങൾ
പല നക്ഷത്രങ്ങൾക്കു ചുറ്റിലും
മാറി മാറിയുള്ള ഭ്രമണത്തിലാണ്‌...
അതുകൊണ്ടാണു് നമ്മുടെ കവിതകൾ
സമയം തെറ്റിയ ഋതുഭേദങ്ങളിലൂടെ
കടന്നുപോകാൻ വിധിക്കപ്പെടുന്നത്...

വാക്കു വറ്റുന്ന വേനലിൽ സഖീ
പങ്കിട്ടെടുക്ക നാം വേദനക്കാഴ്ച്ചകൾ.
വാക്കുണങ്ങുന്ന ഗ്രീഷ്മമേ
വേനൽമഴക്കവിതയായ് പെയ്യുക...
വാക്കുകൾ മഞ്ഞിലുറയുന്ന ശിശിരമേ
സ്വപ്നങ്ങളുടെ നിറങ്ങളിൽ നിന്നും
കവിതാവസന്തമായ്, പൂക്കളായ്
നാളെ നീ പുനർജ്ജനിക്കുക...
-----