കണ്ണുനീർക്കൊന്ത ചൊല്ലുമെത്രയോ
മക്കൾക്കാശ്വാസത്തണൽ കനിഞ്ഞു നീ...
കഷ്ടകാലത്തിൻ ദുഖവെള്ളിയിൽ
ഇടിമിന്നൽപ്പിണർ നെഞ്ചിലേറ്റി നീ
കുരിശു ചുംബിക്കും മക്കളെയൊരു
ദുരന്തത്തിൽ നിന്നും കാത്തെടുത്തവൾ.
കറുത്ത രാത്രികൾ കാലു തെറ്റിക്കേ
പൂനിലാവെട്ടമായ് കാൽ നടത്തിയോൾ...
സഹനകാലത്തിന്നിടവപ്പാതിയിൽ
മഴ നനക്കാതെൻ താങ്ങായ് നിന്നവൾ...
നന്ദിയോടങ്ങേ മുന്നിൽ നിൽപ്പൂ ഞാൻ
സ്വീകരിക്കയീ കുഞ്ഞു പൂവുകൾ...
No comments:
Post a Comment
Thank you for your inputs...