Sunday, May 5, 2013

Malayalam-poem-Calvary-Golgotha-കാൽവരി


















നൊമ്പരക്കുരിശാഴം ;
ചങ്കിലേക്കാഴ്ന്നിറങ്ങും
മൂർച്ച തന്നിരുട്ടിലു-
മന്ധന്നു വെളിച്ചമായ്
അവസാനത്തെ ചോര-
ത്തുള്ളിയും കരുണയാ-
യിറ്റിച്ചു ബലിയാടായ്
പിടപ്പൂ സ്നേഹാർദ്രം നീ...

നീതിമാൻ ചോര ചിന്തും
മുറിവാണുറവയായ്
പിറന്നു നദികളാ-
യൊഴുകിപ്പരക്കുന്നു...

ഇതു കാൽവരിക്കാലം;
നേരമില്ലാർക്കും തന്നെ.
കുരിശു താങ്ങീടുവാൻ
മടിക്കും ശിമയോന്മാർ.
കുരിശിൻ വഴികളിൽ
കരഞ്ഞു വീണീടുമ്പോൾ
കനിവിൻ കരം നീട്ടി
യെന്നെ നീ താങ്ങീടണേ...

------

2 comments:

  1. സ്വയം രക്ഷിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത മറ്റുള്ളവര്‍ക്കായി കുരിശില്‍ ഏറിയ ദൈവ പുത്രനോടു ഉള്ള അപേക്ഷ കൊള്ളാം

    ReplyDelete

Thank you for your inputs...